Tuesday, 22 December 2020

പ്രണാമം 🌹❤

 


ആദ്യമായി സ്കൂൾ കലോത്സവത്തിന് അമ്മയുടെ നിർബന്ധത്തിനാണു സ്റ്റേജിൽ കയറിയത് .സംഗീതവുമായി പുല ബന്ധം പോലും പുലർത്താത്ത ഞാൻ മലയാള പദ്യ പാരായണത്തിന് ചേർന്നു..സുഗത കുമാരിയുടെ കുറിഞ്ഞിപൂക്കൾ എന്ന കവിത സമാഹാരത്തിലെ ഒരു "പാട്ടു പിന്നെയും " എന്ന കവിത ഞാൻ ആദ്യമായി സ്റ്റേജിൽ കയറി ചൊല്ലി.. കവിതയുടെ വരികളുടെ അർത്ഥമോ  ആത്മാവോ ഒന്നും എന്റെ പാരായണത്തിൽ ഉണ്ടായിരുന്നില്ല..ആദ്യമായ് ആ പേര് ഞാൻ കൂടുതൽ അറിയുന്നത് അപ്പോഴാണ്.. പിന്നെ ഉള്ള കലോത്സവങ്ങളിലും എങ്ങനെയോ സുഗത കുമാരി യുടെ കവിതകൾ തന്നെ ഞാൻ തിരഞ്ഞെടുത്തു.. അമ്പലമണി യിലെ "കൃഷ്ണ നീ എന്നെ അറിയില്ല.".. "രാത്രിമഴ..".ഒന്നും തന്നെ കവിത യുടെ ആത്മാവ് അറിഞ്ഞായിരുന്നില്ല.. പിന്നീട് സാഹിത്യം അത്രമേൽ ജീവനോട് ചേർന്നു നിൽക്കുന്നു എന്ന് ബോധ്യം തോന്ന്യതിനു ശേഷമാണു സുഗത കുമാരി എന്ന കവയ്ത്രിയും അവരുടെ വരികളും എത്ര സമ്പന്നമാണ് എന്ന് തിരിച്ചറിഞ്ഞത്.. വരികളിലെവിടെ ഒക്കെയോ എന്റെ അംശംങ്ങളും ഉണ്ടെന്നു അറിഞ്ഞത്...ഞാൻ നീതി പുലർത്താഞ്ഞ ചിറകൊടിഞ്ഞ കാട്ടുപക്ഷിയുടെ സംഗീതത്തനോട്.. നിർത്താതെ കേണും പിറു പിറുത്തും പെയ്ത രാത്രി മഴയോട്..മാപ്പ് ചോദിച്ചു പോകുന്നത്...ഇനിയും ഒരു വട്ടം കൂടി ചൊല്ലിയാൽ കണ്ണീരിന്റെ അകമ്പടിയോടെ അല്ലാതെ, ഇടറുന്ന ശബ്ദത്തോടല്ലാതെ സാധ്യമല്ല എന്ന് അറിഞ്ഞത്.. 🙏🌹

"വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്‌

ഒറ്റചിറകിന്റെ താളമോടെ

ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി".





No comments:

Post a Comment